Friday 10 August 2012

മരണത്തിന്റെ ശിഖരം

നക്ഷത്രങ്ങളുടെ
ജാലക പഴുതിലൂടെ
നീ ഭൂമിയിലേക്ക്
നോക്കുക...
നിലാവുപോല്‍
ആകാശമിറങ്ങി നീ വരിക...

കടലുകള്ക്കുമീതെ
ചിറകുവിടര്ത്തി പറന്നെത്തുക...
ചാറ്റല് മഴനനഞ്ഞ
ചിറകുകുടഞ്ഞെന്റെ
ജീവന്റെ ചില്ലയിരിക്കുക...

നിന്റെ നെറുകയിലൊരു
സന്ധ്യ
ചേര്ത്തുവച്ച്
പിന്‍വാങ്ങട്ടെ ഇരുളില്
ഞാന്‍ .....

പുകയുന്ന
അഗ്നിപര്‍വ്വതങ്ങള്‍
തണുക്കുമെന്നും
അവിടെ പൂക്കള്‍
വിടരുമെന്നും;
കാണാം ഇനിയുമൊരു
ജന്മത്തിലാ-
പര്‍വ്വത
ശിഖരത്തിലായ്...

കുരുതി ജലത്തിനോളംചുവപ്പ്

നക്ഷത്രങ്ങള്‍
ഭൂമിയില്‍
പരവതാനി
തൂവിയതുപോലെ

കൈക്കുടന്ന നിറയെ
ഇലഞ്ഞി പൂകളുമായി
വരുന്ന ഒരു പെണ്‍കുട്ടി

അവളുടെ കണ്ണിലെ
വിഷാദ ച്ഛവി
ഇന്ന് പൊഴിച്ച പുതുപൂക്കള്‍
പെറുക്കിയെടുത്തത്

നനഞ്ഞു മണ്ണിലമര്ന്ന
എന്റെ കൂടി
സ്വപ്നങ്ങളായിരുന്നു

അന്ന്
ആ സ്വപ്നങ്ങള്‍ക്ക്
മഴവില്ലിനോളം
ചാരുത

ഓര്‍മ്മകള്‍ക്ക്
ഇന്ന്
കുരുതി ജലത്തിനോളം
ചുവപ്പ്

Blogger Widgets