ജാലക പഴുതിലൂടെ
നീ ഭൂമിയിലേക്ക്
നോക്കുക...
നിലാവുപോല്‍
ആകാശമിറങ്ങി നീ വരിക...
കടലുകള്ക്കുമീതെ
ചിറകുവിടര്ത്തി പറന്നെത്തുക...
ചാറ്റല് മഴനനഞ്ഞ
ചിറകുകുടഞ്ഞെന്റെ
ജീവന്റെ ചില്ലയിരിക്കുക...
നിന്റെ നെറുകയിലൊരു
സന്ധ്യ
ചേര്ത്തുവച്ച്
പിന്‍വാങ്ങട്ടെ ഇരുളില്
ഞാന്‍ .....
പുകയുന്ന
അഗ്നിപര്‍വ്വതങ്ങള്‍
തണുക്കുമെന്നും
അവിടെ പൂക്കള്‍
വിടരുമെന്നും;
കാണാം ഇനിയുമൊരു
ജന്മത്തിലാ-
പര്‍വ്വത
ശിഖരത്തിലായ്...